ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ബി.ജെ.പി വിമതനെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതായി കോൺഗ്രസ് ആരോപണം. സ്വതന്ത്രവും നീതിയുക്തവുമായി നടക്കേണ്ട തെരഞ്ഞെടുപ്പിനെ അധികാരമുപയോഗിച്ച് സ്വാധീനിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ബി.ജെ.പി വിമതൻ കൃപാൽ പാർമറുമായി മോദി ഫോണിൽ സംസാരിക്കുന്ന ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് എടുത്തുകാണിച്ചാണ് കോൺഗ്രസിന്റെ വിമർശനം. കാൻഗ്ര ജില്ലയിലെ ഫത്തേപുർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് കൃപാൽ പാർമർ. ഇതിൽനിന്ന് പിന്തിരിപ്പിക്കാനാണ് ഫോൺവിളിയിലൂടെ മോദിയുടെ ശ്രമമെന്ന് സിങ്വി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.