രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം മോദി അമേരിക്കയിലേക്ക്; അവസാനമായി പോയത് ട്രംപിന്‍റെ പ്രചാരണ പരിപാടിക്ക്

ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

2019 സെപ്റ്റംബറിലാണ് മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്. പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപിന്‍റെ പ്രചരണ പരിപാടിയായ 'ഹൗഡി മോഡി'യിൽ പെങ്കടുക്കാനായിരുന്നു അന്നത്തെ യാത്ര. കോവിഡ് വ്യാപനത്തോടെ മോദിയുടെ വിദേശ യാത്രകൾ നിലക്കുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശ് സന്ദർശിച്ചതാണ് മോദിയുടെ അവസാനത്തെ വിദേശ യാത്ര. ജോ ബൈഡൻ പ്രസിഡന്‍റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനം കൂടിയാണ് ഇന്ന് ആരംഭിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ 23 ന് വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാങ്കേതിക കൈമാറ്റങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.

അഫ്ഗാനിസ്താനിൽ താലിബാൻ ഭരണത്തിലേറിയതിനെ തുടർന്നുള്ള സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. ചൈനയും പാകി സ്താനും അഫ്ഗാനിസ്താനിൽ സ്വാധീനമുറപ്പിക്കുന്നതിലെ ആശങ്ക ബൈഡനെ അറിയിക്കും. വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഉണ്ടാകും.

24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിലും 25ന് ന്യൂയോർക്കിൽ യു.എൻ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ്, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും അഫ്ഗാൻ പ്രതിസന്ധിയും ഇന്തോ -പസഫിക് വ്യാപാരവും ഉച്ചകോടികളിൽ ചർച്ച ചെയ്യും.

വാഷിംഗ് ടണിൽ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തും. ആപ്പിളിന്‍റെ തലവൻ ടിം കുക്ക് അടക്കമുള്ളവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുക. 26ന് പ്രധാനമന്ത്രി മോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും.

Tags:    
News Summary - PM Modi Leaves For Washington

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.