ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ആശ്ലേഷിച്ചതിെൻറ യഥാർഥ അർഥം പിന്നീടാണ് മനസിലായതെന്ന് പ്രധാനമന്ത്രി നരേന്ദ ്രമോദി. അന്ന് ആ കണ്ണുകളിൽ കണ്ടത് കാപട്യമാണെന്നും രാഹുലിെൻറ പേര് പറയാതെ മോദി പരിഹസിച്ചു. റഫാൽ കരാറിൽ ഭൂ കമ്പമുണ്ടാകുമെന്ന് ചിലർ പറഞ്ഞു. എന്നാൽ, ഒന്നുമുണ്ടായില്ല. ചിലർ വിമാനം പറത്തി കളിക്കുകയാണ്. എന്നാൽ, അതിനു മുകളിലാണ് ഇന്ത്യൻ ജനാധിപത്യമെന്നും മോദി വ്യക്തമാക്കി. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ സ്വയംപര്യാപ്തമാകുന്നതിെൻറ പാതയിലാണ്. മേയ്ക്ക് ഇൻ ഇന്ത്യ ഇതിന് സഹായിച്ചു. വിദേശ രാജ്യങ്ങളുമായുള്ള രാജ്യത്തിെൻറ ബന്ധവും മെച്ചപ്പെട്ടു. നേപ്പാളിൽ ഭൂമികുലുക്കമുണ്ടായപ്പോഴും മാലിദ്വീപിൽ ജലക്ഷാമം ഉണ്ടായപ്പോഴും ശക്തമായ ഇടപ്പെടൽ നടത്താൻ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി അവകാശപ്പെട്ടു.
രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവർത്തിച്ചു. ഇതിൽ 85 ശതമാനത്തിനും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ സ്ത്രീകൾക്ക് സുപ്രധാന പദവികൾ നൽകി. ഡിജിറ്റൽ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.