ന്യൂഡൽഹി: ശരീഅത്ത് കോടതികൾ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുസ്ലിം സമൂഹത്തിലെ വിവാഹം, വിവാഹമോചനം തുടങ്ങിയ തർക്കങ്ങളിൽ വിധി പറയുന്ന തർക്കപരിഹാര സമിതികൾ എല്ലാ ജില്ലകളിലും ആരംഭിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഹരജി. സിക്റ എന്ന ഉത്തർപ്രദേശുകാരിയാണ് ഹരജിക്കാരി.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച്, സിക്റയോട് ബഹുഭാര്യത്വം, ചടങ്ങുവിവാഹം എന്നിവ സംബന്ധിച്ച കേസിൽ കക്ഷിചേരാൻ ആവശ്യപ്പെട്ടു.
രണ്ടു പ്രാവശ്യം വിവാഹമോചിതയാവുകയും പിന്നീട് ചടങ്ങുവിവാഹത്തിന് നിർബന്ധിതയാവുകയും ചെയ്തതായി സിക്റ ഹരജിയിൽ ബോധിപ്പിച്ചു. തെൻറ അനുഭവം പരിഗണിച്ച് മുത്തലാഖിനെ ഗാർഹികപീഡന നിയമത്തിലും ചടങ്ങുവിവാഹം ബലാത്സംഗമായും പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു വ്യക്തിനിയമങ്ങൾ പോലെ മുസ്ലിം വ്യക്തിനിയമവും മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ബഹുഭാര്യത്വമടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച കേസുകൾ ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.