ന്യൂഡൽഹി: സ്കൂൾ കുട്ടികളെക്കൊണ്ട് പുസ്തകങ്ങളുെട അമിതഭാരം ചുമപ്പിക്കുന്നതിനെതിരെ കൊച്ചി സ്വദേശി മുകേഷ് ജെയിൻ സുപ്രീംകോടതിയെ സമീപിച്ചു. 10 കിലോയിലധികം ഭാരമുള്ള സ്കൂൾ ബാഗുകൾ കുട്ടികളെക്കൊണ്ട് എടുപ്പിക്കാൻ പാടില്ലാതിരുന്നിട്ടും 20 കിലോ വരെ ഭാരമുള്ള ബാഗുകൾ താങ്ങിയാണ് കുട്ടികൾ സ്കൂളുകളിൽ പോകുന്നതെന്ന് പൊതുതാൽപര്യ ഹരജിയിൽ ആരോപിച്ചു.
ഒന്നുമുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾ ഇൗ ഭാരവും വഹിച്ചാണ് കോണിപ്പടികളും കുന്നുകളും കയറിയിറങ്ങുന്നതെന്ന് ഹരജിയിൽ പറയുന്നു. ഇതുമൂലം ചുമലിലും കഴുത്തിലും വേദന അനുഭവപ്പെടുകയും നെട്ടല്ല് മുൻഭാഗത്തേക്ക് വളയുകയും ചെയ്യുകയാണ്. പ്രതിവിധിയെന്ന നിലയിൽ പാഠപുസ്തകങ്ങൾ രണ്ടോ മൂന്നോ ടേമിലേക്കുള്ള വ്യത്യസ്ത ഭാഗങ്ങളാക്കി അവ യോജിപ്പിച്ച് ഒറ്റപുസ്തകമാക്കുക, 200 പേജിെൻറ നോട്ടുപുസ്തകത്തിന് പകരം 100 പേജിേൻറത് നിർബന്ധമാക്കുക എന്നിവയാണ് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.