ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽനിന്ന് തുക പിൻവലിക്കാനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി. മുൻകൂർ പിൻവലിക്കാനുള്ള ഇത്തരം ക്ലെയിമുകൾ മൂന്ന് ദിവസത്തിനകം തീർപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ സേവനം ലക്ഷക്കണക്കിന് അംഗങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് കോടിയിലധികം അംഗങ്ങളുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കോവിഡ് കാലത്ത് വേഗത്തിൽ സേവനം നൽകാനായി അഡ്വാൻസ് ക്ലെയിമുകൾ ഓൺലൈനാക്കിയിരുന്നു. അതോടൊപ്പം ഓട്ടോ-സെറ്റിൽമെന്റ് സൗകര്യവും ഏർപ്പെടുത്തി.
പിന്നീട്, രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ എന്നിവക്കുള്ള അഡ്വാൻസ് ക്ലെയിമുകൾ ഇതേ രീതിയിലാക്കി. അതാണ് ഇപ്പോൾ തുക കൂട്ടി കൂടുതൽ പ്രയോജനപ്രദമാക്കുന്നത്. ഇത്തരം ക്ലെയിമുകൾ മനുഷ്യ പങ്കാളിത്തമില്ലാതെ കമ്പ്യൂട്ടർ സ്വയം തീർപ്പാക്കുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.