ന്യൂഡൽഹി: സർക്കാർ മനസ്സുവെച്ചാൽ പെേട്രാൾ, ഡീസൽ വില പകുതിയാക്കാം. അതിനിടയിലാണ് എണ്ണവില ഇടിഞ്ഞതിെൻറ ഗുണം ഉപയോക്താക്കൾക്ക് നൽകാതെ, പിഴിയാനുള്ള മറ്റൊരു വഴിയ ായി തിരഞ്ഞെടുത്തത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില 2004 ജൂൺ, ജൂലൈ മാസങ്ങളിലെ നിരക് കിലേക്ക് താഴ്ന്നു.
30 ശതമാനത്തിനടുത്താണ് വിലക്കുറവ്. അന്ന് പെട്രോളിന് ലിറ്ററിന് വില 35.71 രൂപ, ഡീസലിന് 22.74 രൂപ. എന്നാൽ, ഡൽഹിയിൽ ശനിയാഴ്ചത്തെ പെട്രോൾ വില ലിറ്ററിന് 69.87 രൂപ; ഡീസലിന് 62.58 രൂപ. നികുതി കൂട്ടാവുന്ന സാഹചര്യമല്ല ഇന്ത്യയിലെന്ന് കോൺഗ്രസും സി.പി.എമ്മും ചൂണ്ടിക്കാട്ടി. മാന്ദ്യം ഒരുവശത്ത്; കോവിഡ് സൃഷ്ടിക്കുന്ന സ്തംഭനാവസ്ഥ മറുവശത്ത്.
ഇതിനിടെ ക്രയവിക്രയം വർധിപ്പിച്ച് വിപണിക്ക് ഉത്തേജനം നൽകാൻ ജനങ്ങൾക്ക് കഴിയാവുന്ന ഇളവ് നൽകുകയാണ് വേണ്ടത്. എന്നാൽ, സർക്കാറിെൻറ വരുമാനം വർധിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. മാന്ദ്യമാണെങ്കിലും വിലക്കയറ്റം ഉണ്ടാക്കുന്ന നടപടിയാണ് സർക്കാറിേൻറതെന്ന് ജി.എസ്.ടി കൗൺസിൽ യോഗത്തിനെത്തിയ ധനമന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.