ജയ്പൂർ: മസ്ജിദിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.പരംജീത് എന്ന നോനു, പ്രവീൺ ഗുർജാർ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ ഒമ്പതി രാത്രിയായിരുന്നു സംഭവം. ആൽവാർ ജില്ലയിലെ മിയോ ബോർഡിങ് പള്ളിയിലേക്ക് ഒരുകൂട്ടം യുവാക്കൾ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ പള്ളിയിലേക്ക് കത്തുന്ന ഒരു വസ്തു എറിയുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നതെന്ന് രഘുവംശി പറഞ്ഞു.
ഒരാൾ ഒളിവിലാണ്.സംഭവത്തിൽ മൂന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ പ്രവീൺ ഗുർജാർ അഖേപുര പ്രദേശത്തെ ചരിത്ര വിദഗ്ധനാണ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിർത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.