ന്യൂഡൽഹി: ബംഗ്ലദേശി എഴുത്തുകാരി തസ്ലീമ നസ്റീന് ഇന്ത്യയിൽ താമസാനുമതി ഒരു വർഷ ത്തേക്കുകൂടി നീട്ടി. 2004 മുതൽ ഇന്ത്യയിൽ തുടരുന്ന ഇവർക്ക് ഇതുപ്രകാരം 2020 ജൂലൈ വരെ രാജ്യ ത്തു തങ്ങാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് താമസാനുമതി അനുവദിക്കുന്നത്.
സ്വീഡിഷ് പൗരത്വമുള്ള തസ്ലീമക്ക് കഴിഞ്ഞ ആഴ്ച മൂന്നു മാസത്തേക്ക് അനുമതി നൽകിയിരുന്നു. ഇത് ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് ട്വിറ്ററിൽ പോസ്റ്റിട്ടതിനു പിറകെയാണ് തീരുമാനം.
മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന് 1994 ലാണ് തസ്ലീമ ബംഗ്ലദേശ് വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.