മുംബൈ: അജിത് പവാര്‍ കൂറുമാറുമ്പോള്‍ എന്‍.സി.പിയില്‍ മാത്രമല്ല മഹാരാഷ്ട്രയുടെ പ് രബല അധികാര കേന്ദ്രമായ പവാര്‍ കുടുംബത്തിലും വിള്ളല്‍. അജിത് ബി.ജെ.പി സര്‍ക്കാറില്‍ ഉപ മുഖ്യമന്ത്രിയായത് അറിഞ്ഞ ശരദ് പവാറിെൻറ മകൾ സുപ്രിയ സുലെ ആദ്യം പ്രതികരിച്ചത് പ ാര്ട്ടിയും കുടുംബവും തകര്‍ന്നെന്നാണ്. ‘‘ആരെയാണ് വിശ്വസിക്കുക. ജീവിതത്തില്‍ ഇങ്ങനെ വഞ്ചിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധിയില്‍ ഒപ്പം നിന്നു. സ്നേഹിച്ചു. എന്നിട്ട് എന്താണ് തിരിച്ചുകിട്ടിയത്’’ -ഈ അപ്രതീക്ഷിത നീക്കത്തിൽ കണ്ണു നിറഞ്ഞ് സുപ്രിയ പറഞ്ഞു. ഇനി തെൻറ പിതാവും കുടുംബ തലവനുമായ ശരദ് പവാര്‍, അജിതുമായി സഹകരിക്കുകയില്ലെന്നും പറഞ്ഞു.
ശരദ് പവാറിെൻറ ജ്യേഷ്ഠന് ആനന്ദ്റാവു പവാറിന്റെ മകനാണ് അജിത്. സിനിമ മേഖലയിലായിരുന്ന അച്ഛെൻറ വഴിക്ക് പകരം തെരഞ്ഞെടുത്തത് ഇളയച്ഛെൻറ രാഷ്ട്രീയമാണ്. സഹകരണ സ്ഥാപനങ്ങളിലൂടെ അജിതിനെ വളര്‍ത്തി പവാര്‍ വലുതാക്കിയത് തന്നോളം. ഒരുതവണ ബരാമതിയില്നിന്ന് ലോക്സഭയിലെത്തിയ അജിത് 91 മുതല്‍ മഹാരാഷ്ട്ര നിയമസഭയിലുണ്ട്. സഹമന്ത്രി പദം മുതല്‍ ഉപമുഖ്യമന്ത്രി പദം വരെ എത്തി.
പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ അജിത് പലതവണ ശരദ് പവാറിന് വെല്ലുവിളിയായിട്ടുണ്ട്. സുപ്രിയയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് ഭാവിയെ ബാധിക്കുമെന്ന് സംശയിച്ച് പലകുറി സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. 2012ല്‍ ഉപമുഖ്യമന്ത്രിയായിരിക്കെ എന്‍.സി.പി മന്ത്രിമാരുടെ രാജിക്കത്തുമായി വിമതസ്വരം പുറത്തെടുത്തു. 2014ല്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെ രാജിവെച്ച് പൃഥ്വിരാജ് ചവാന് മന്ത്രിസഭയെ വീഴ്ത്തി.
ഉടക്കുമ്പോഴൊക്കെ പവാറും സുപ്രിയയും അനുനയിപ്പിക്കുന്നതാണ് പതിവ്. ഇത്തവണയും ശ്രമം നടക്കുന്നു. സുപ്രിയ അജിതുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.