‘ചൈനയോടേറ്റ തോൽവി കശ്മീരിൽ കയറാൻ പാകിസ്താന് ധൈര്യം നൽകി’

ന്യൂഡൽഹി: 1962ലെ യുദ്ധത്തിൽ ഇന്ത്യ ചൈനയോട് പരാജയപ്പെട്ടതും കച്ച് അതിർത്തി പുനർ നി ർണയിച്ചതുമാണ് കശ്മീരിലേക്ക് അതിക്രമിച്ചുകയറാനും രാഷ്ട്രീയ പ്രശ്നങ്ങൾക് ക് സൈനികമായി പരിഹാരം കാണാനും പാകിസ്താന് ധൈര്യം നൽകിയതെന്ന് റിട്ട. ലെഫ്റ്റനൻറ് ജനറൽ എൻ.എസ്. ബ്രാർ. തെൻറ ‘ഡ്രമ്മേഴ്സ് കാൾ’’ എന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എന്നാൽ, 1965ലെ യുദ്ധത്തിൽ ശക്തമായ തിരിച്ചടി നൽകിയാണ് ഇന്ത്യ ജയിച്ചത്.

ചൈനയോട് പരാജയപ്പെട്ടതോടെ ഇന്ത്യൻ സൈന്യം ദുർബലമാണെന്നും വേണ്ടത്ര പരിശീലനം ലഭിക്കാത്തവരാണെന്നും പാകിസ്താൻ കരുതി. ഇതാണ് സുവർണാവസരമെന്ന് അവർ തെറ്റിദ്ധരിച്ചു. അമേരിക്കൻ ആയുധങ്ങളായിരുന്നു പാകിസ്താൻ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബർ എട്ടിന് ഇന്ത്യൻ അതിർത്തിയുടെ അഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് പാക് സൈന്യം കടന്നു. എന്നാൽ, ദിവസങ്ങൾക്കകം ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം തകർന്നു. യുദ്ധത്തിൽ പാകിസ്താന് 97 ടാങ്കുകൾ നഷ്ടപ്പെട്ടു. മുൻ പാക് പ്രസിഡൻറ് ജനറൽ പർവേസ് മുശർറഫ് ലെഫ്റ്റനൻറായി യുദ്ധത്തിൽ പെങ്കടുത്തിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

Tags:    
News Summary - Pakistan tried to take Kashmir by force post I962 Sino-India war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.