ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ വീണ്ടും പാകിസ്താെൻറ ആളില്ലാ വിമാനം കണ്ടെത്തിയതായി ബി.എസ്.എഫ്. അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തുന്നത്.
രാവിലെ 7.20 ഓടെ ഹസാർസിങ് വാല ഗ്രാമത്തിലും 10.10 ഓടെ തെൻഡിവാല ഗ്രാമത്തിലുമാണ് ഡ്രോൺ കണ്ടതെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാത്രി അതിർത്തിയോട് ചേർന്ന പ്രദേശത്ത് മൂന്നു തവണ പാക് ഡ്രോൺ പറന്നത് ബി.എസ്.എഫ് റിപ്പോർട്ട് ചെയ്തിരുന്നു. വീണ്ടും ഇതേ ദിശയിൽ നിന്നാണ് ഡ്രോൺ എത്തിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും വിശദാംശങ്ങൾ അറിയാൻ ബി.എസ്.എഫുമായി ബന്ധപ്പെടുമെന്നും പൊലീസ് ജില്ലാ സൂപ്രണ്ട് സുഖ്വീന്ദർ സിങ് അറിയിച്ചു.
കഴിഞ്ഞമാസം പഞ്ചാബ് അതിർത്തിയിൽ താഴ്ന്നു പറന്ന പാക് ഡ്രോൺ എ.കെ 47 തോക്കും ഗ്രനേഡും സാറ്റലൈറ്റ് ഫോണും താഴേക്ക് വർഷിക്കാൻ ശ്രമിച്ചതായും പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. ഡ്രോണുകൾക്ക് അഞ്ചു കിലോയോളം ഭാരം വഹിക്കാൻ കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.