ന്യൂഡൽഹി: കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവക ുമാറിെൻറ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയ കാലത്ത് അ ദ്ദേഹമാണ് വിവാദ ഡയറിക്കുറിപ്പുകൾ നൽകിയതെന്ന വിശ ദീകരണവുമായി ആദായനികുതി വകുപ്പ്.
നികുതിവെട്ടിപ്പ് കേസിലാണ് ശിവകുമാറിെൻറ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്തത്. തെളിവുകൾ ശേഖരിക്കുന്നതിനിടയിൽ സംസ്ഥാന നിയമസഭ ഡയറിയുടെ കുത്തഴിഞ്ഞ ചില പേജുകളിൽ എഴുതിയ കുറിപ്പുകളുടെ ഫോേട്ടാസ്റ്റാറ്റാണ് ശിവകുമാർ നൽകിയത്. ഒറിജിനൽ അന്നും ഇന്നും ആദായനികുതി വകുപ്പിെൻറ കൈവശമില്ലെന്ന് പ്രത്യക്ഷ നികുതി ബോർഡ് വിശദീകരിച്ചു.
ശിവകുമാർ നൽകിയ പകർപ്പ് ഹൈദരാബാദ് ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, ഒറിജിനൽ കിട്ടാതെ യെദിയൂരപ്പയുടെ കൈയെഴുത്തും ഒപ്പുമായി ഒത്തുനോക്കി ആധികാരികമാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ഫോറൻസിക് വിഭാഗം അറിയിച്ചത്. ശിവകുമാറിനോട് വിശദീകരണം ചോദിച്ചപ്പോൾ യെദിയൂരപ്പയുടെ കുറിപ്പുകളാണെന്നായിരുന്നു മറുപടി. എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ രാഷ്ട്രീയക്കാരനെന്ന നിലയിൽ പലവഴിക്ക് വിവരങ്ങൾ കിട്ടാറുെണ്ടന്ന ഉത്തരമാണ് നൽകിയത്. പണമിടപാട് എന്നാണ് നടന്നതെന്ന തനിക്ക് അറിയില്ല, ഡയറിക്കുറിപ്പുകളുടെ ഒറിജിനൽ തെൻറ പക്കലില്ല, എഴുതിയത് െയദിയൂരപ്പ തന്നെയാണ് എന്നിങ്ങനെയും ശിവകുമാർ വിശദീകരിച്ചു.
ശിവകുമാറിെൻറ മൊഴിയെക്കുറിച്ച് െയദിയൂരപ്പയിൽനിന്ന് വിവരങ്ങൾ തേടിയതായും നികുതി ബോർഡ് വിശദീകരിച്ചു. ഡയറി എഴുതുന്ന ശീലമില്ലെന്നും, കൈപ്പട തേൻറതല്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്. ഡയറിയിലെ വിശദാംങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഇതേത്തുടർന്നാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.