ന്യൂഡൽഹി: ഭരണഘടനദിനം പ്രമാണിച്ച് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച നട ക്കുന്ന ആഘോഷച്ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും തീര ുമാനിച്ചു. മഹാരാഷ്ട്രയിലും രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഭരണഘടനവ്യവസ്ഥകൾ അടിക്കടി ലംഘിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണിത്. ഭരണഘടന ദിനം പ്രമാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കും.
ഈ സമയം ഭരണഘടനശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ പാർലമെൻറ് വളപ്പിലെ പ്രതിമക്കു മുന്നിൽ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഡി.എംകെ, എൻ.സി.പി, ആർ.ജെ.ഡി, മുസ്ലിംലീഗ്, കേരള കോൺഗ്രസ് തുടങ്ങി യു.പി.എ സഖ്യകക്ഷികളും ശിവസേന, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികളും സെൻട്രൽ ഹാളിലെ ചടങ്ങ് ബഹിഷ്കരിക്കും.
ഇടക്കാല നിയമനിർമാണസഭ ഭരണഘടന അംഗീകരിച്ചതിെൻറ 70ാം വാർഷികമാണ് ചൊവ്വാഴ്ച. ഭരണഘടന പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.