ന്യൂഡൽഹി: ഒമിക്രോൺ വൈറസിനേക്കാൾ മാരകമാണ് 'ഓ മിത്രോം' എന്ന് ശശി തരൂർ എം.പി. ഇതിനേക്കാൾ വീര്യം കുറഞ്ഞ വകഭേദം ഈ വൈറസിന് ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട അഭിസംബോധനയെ ചൂണ്ടി തരൂർ ട്വീറ്റ് ചെയ്തു. സമൂഹത്തെ ഭിന്നിപ്പിക്കാനും വിദ്വേഷം പടർത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണിനേക്കാൾ ഏറെ അപകടകരമാണ് 'ഓ മിത്രോം'. അതിന്റെ ഫലം വർധിക്കുന്ന ഭിന്നതയായും വിദ്വേഷമായും ഭരണഘടനക്ക് നേരെയുള്ള ആക്രമണങ്ങളായും ജനാധിപത്യത്തെ ദുർബലപ്പെടുത്തലായും അനുദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു -തരൂർ ട്വീറ്റിൽ വ്യക്തമാക്കി.
ഇതിന് പിന്നാലെ തരൂരിനെയും കോൺഗ്രസിനേയും വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. പകർച്ചവ്യാധിക്കും മുകളിലായാണ് കോൺഗ്രസ് രാഷ്ട്രീയത്തെ പരിഗണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.