കശ്മീരിന്റെ പ്രത്യേക പദവി: രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിക്കായുള്ള രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് നാഷനൽ കോൺഫറൻസ് നേതാവും ബാരാമുല്ലയിലെ സ്ഥാനാർഥിയുമായ ഉമർ അബ്ദുല്ല. പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചതുകൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ ഭരണ മാറ്റമുണ്ടാവുകയും ജമ്മു-കശ്മീരിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ചർച്ച തുടങ്ങുകയും ചെയ്യുന്നതുവരെ ഈ വിഷയം സജീവമാക്കി നിർത്തും. ബി.ജെ.പി സർക്കാർ എല്ലാകാലവും തുടരില്ല. നരേന്ദ്ര മോദി എന്നും പ്രധാനമന്ത്രിയാവില്ല. സുപ്രീംകോടതി വിധി നിർഭാഗ്യകരമാണ്.

ബി.ജെ.പിക്ക് രണ്ടു ലോക്സഭാംഗങ്ങളുണ്ടായിരുന്ന 1984ലും അവർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതുപോലെ ഈ വിഷയം നാഷനൽ കോൺഫറൻസ് നിരന്തരം ഉന്നയിക്കുമെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

Tags:    
News Summary - Omar Abdullah Vows to Keep Article 370 Issue Alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.