ഭുവനേശ്വർ: രണ്ടുവർഷം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത കാറിൽ അസ്ഥികൂടം. കാറിൽനിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടാണ് രണ്ടുവർഷം മുമ്പ് ബെഹ്റാംപുർ പൊലീസ് കാർ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് ഭുവനേശ്വറിലെ ജൻല ഔട്ട്പോസ്റ്റിന് സമീപം പാർക്ക് ചെയ്തിരുന്നു. ഫെബ്രുവരിയിൽ കാർ വിട്ടുനൽകാനായി ശ്രമിച്ചേപ്പാഴാണ് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തുന്നത്.
അസ്ഥികൂടം ഭുവനേശ്വർ എയിംസിലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്തു. 45 വയസായ സ്ത്രീയുടേതാണ് മൃതദേഹമെന്നും ട്യൂബർകുലോസിസാണ് മരണകാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
കസ്റ്റഡിയിലെടുത്ത കാറിൽനിന്ന് ഫെബ്രുവരിയിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പൊലീസ് രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.