ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിയിൽ പ്രത്യേക പരിചരണം ആവശ്യമായ നവജാത ശിശുക്കളെ കിടത്തിയിരിക്കുന്ന ഐ.സി.യ ുവിൽ നിന്ന് ടിക് ടോക്ക് വിഡിയോ എടുത്ത നാലു നഴ്സുമാർക്കെതിരെ അച്ചടക്ക നടപടി. ഒഡീഷയിലെ മാൽകൻഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാരാണ് ഗുരുതരമായ അസുഖങ്ങളുള്ള നവജാത ശിശുക്കളെ ചികിത്സിക്കുന്ന സ്പെഷ്യൽ നിയോനാറ്റൽ കെയർ യൂനിറ്റിൽ ഡ്യൂട്ടിയിലിരിക്കെ ടിക് ടോക്ക് വിഡിയോക്ക് വേണ്ടി പാട്ടുപാടി ഡാൻസ് കളിച്ചത്. ടിക് ടോക്ക് വിഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
റൂബി റായ്, തപ്സി ബിശ്വാസ്, സ്വപ്ന ബാല, നന്ദിനി റായ് എന്നിവർക്കെതിരെയാണ് ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കൃത്യവിലോപം നടത്തിയ നഴ്സുമാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്ന് മജിസ്ട്രേറ്റ് മനീഷ് അഗർവാൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, ഡ്യൂട്ടി സമയത്തിനു ശേഷമാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതും ടിക് ടോക്ക് വിഡിയോ എടുത്തതുമെന്നാണ് നഴ്സുമാരുടെ വിശദീകരണം. എന്നാൽ ഔദ്യോഗിക വേഷത്തിൽ വിഡിയോയെടുത്തത് തെറ്റാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.