ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) ചട്ടത്തിൽ ഭേദഗതി വരുത്തിയില്ലെങ്കി ൽ ബഹിഷ്കരണവുമായി മുന്നോട്ടുപോകുമെന്ന് സമരസംഘടനകൾ വിളിച്ചുചേർത്ത സംയുക ്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ സംഘടനകളുടെ സംയുക്ത വേദികളായ ‘അലൈൻസ ് എഗൈൻസ്റ്റ് സി.എ.എ- എൻ.ആർ.സി- എൻ.പി.ആർ’, ‘വി ദ പീപ്ൾ ഒാഫ് ഇന്ത്യ’ എന്നിവയുടെ ഭാരവാഹികളാണ് എൻ.പി.ആർ ബഹിഷ്കരണവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചത്. രേഖകൾ ആവശ്യപ്പെടില്ലെന്നും ആരുടേയും പൗരത്വം സംശയകരമെന്ന് രേഖപ്പെടുത്തില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ പറഞ്ഞിരുന്നു.
എന്നാൽ, നിലവിലുള്ള 2003ലെ പൗരത്വ രജിസ്റ്റർ വ്യവസ്ഥയിലെ ചട്ടത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയാറാകണം. എന്നാൽ, മാത്രമേ ബഹിഷ്കരണ തീരുമാനം പിൻവലിക്കൂ എന്ന് ‘വി ദ പീപ്ൾ’ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. 13 സംസ്ഥാനങ്ങളാണ് എൻ.പി.ആറിനെതിരെ പ്രമേയം പാസാക്കിയത്. ഇത്രയും എതിർപ്പ് ഉയർന്ന എൻ.പി.ആർ പ്രകിയ പിൻവലിക്കാൻ കേന്ദ്രം തയാറാകണം. അതേസമയം, സെൻസസ് നടപടിയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ പട്ടികയുടെ ആദ്യ നടപടിയാണ് എൻ.പി.ആറെന്നും പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ് ഇതിെൻറ ഇരകളാവുന്നതെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സആദത്തുല്ല ഹുസൈനി പറഞ്ഞു. ഹർഷ് മന്ദർ, നിയാസ് ഫാറൂഖി, തൗഖി റാസ, മുജ്തബ ഫാറൂഖ്, മലിഖ് മുഅ്തസിം ഖാൻ, മുഹമ്മദ് സലീം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
എൻ.പി.ആർ ചട്ടത്തിൽ ഭേദഗതി വേണം –ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: ജനസംഖ്യ രജിസ്റ്റർ സംബന്ധിച്ച് പാർലമെൻറിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ ഉറപ്പ് പര്യാപ്തമല്ലെന്നും ചട്ടം ഭേദഗതി വരുത്തി നിയമവിധേയമാക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു.
എൻ.പി.ആർ വിവരം ശേഖരിക്കുേമ്പാൾ രേഖകൾ ആവശ്യപ്പെടില്ല, ആരുടേയും പൗരത്വം സംശയകരമെന്ന് രേഖപ്പെടുത്തില്ല, ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിർബന്ധിക്കില്ല തുടങ്ങിയവയാണ് അമിത് ഷാ പാർലമെൻറിൽ നൽകിയ ഉറപ്പ്. പകരം ഇക്കാര്യം എൻ.പി.ആർ ചട്ടത്തിൽ ഭേഗതിവരുത്തി നിയമവിധേയമാക്കണം. അല്ലാത്തപക്ഷം എൻ.പി.ആർ അംഗീകരിക്കില്ലെന്ന് ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.