നൂഡൽഹി: ഉന്നതരുടെ സംരക്ഷണത്തോടുകൂടിയല്ലാതെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്താനാകില്ലെന്ന് കോൺഗ്രസ്. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. എങ്ങനെ തട്ടിപ്പ് നടന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. ഇന്ത്യയിലെ ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാൻ എന്തെല്ലാം നടപടികൾ സ്വകീരിച്ചുവെന്നതും പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സ്വന്തം പ്രവർത്തികൊണ്ട് തന്നെ രാജ്യത്തിെൻറ സമ്പദ് വ്യാസ്ഥ തകർത്തുവെന്നതാണ് യാഥാർഥ്യം. സമ്പദ് വ്യവസ്ഥയെ അദ്ദേഹം അസാധുവാക്കി. ജനങ്ങളുടെ കീശയിൽ നിന്ന് പണമെടുത്ത് ബാങ്കിങ് മേഖലയിൽ നിക്ഷേപിച്ചു. എന്നിട്ട് ഇപ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കോടീശ്വരൻമാർ അവ ബാങ്കുകളിൽ നിന്ന് മോഷ്ടിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
തട്ടിപ്പ് കണ്ടെത്താൻ സാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.