കർണാടക മുഖ്യമന്ത്രി: തീരുമാനത്തിൽ അത്ര സന്തുഷ്ടരല്ലെന്ന് ഡി.കെ. ശിവകുമാറിന്റെ സഹോദരൻ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്ന അതികഠിനമായ ടാസ്കിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അന്തിമ തീരുമാനം സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താത്പര്യമാണെന്നും അതിൽ തങ്ങൾ അത്ര തൃപ്തരല്ലെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ്.

ഈ തീരുമാനം എടുത്തത് കർണാടകയുടെയും പാർട്ടിയുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. എന്റെ സഹോദരന് മുഖ്യമന്ത്രിയാകണമെന്ന് താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന് അത് സാധിച്ചില്ല. ഈ തീരുമാനത്തിൽ ഞങ്ങൾ ഒരുപാട് സന്തുഷ്ടരല്ല.’ -കോൺഗ്രസ് എം.പി കൂടിയായ ഡി.കെ സുരേഷ് പറഞ്ഞു.

അവസാന തീരുമാനത്തിൽ അഞ്ചു വർഷ കാലാവധി ശിവകുമാറിനും സിദ്ധരാമയ്യക്കുമായി വീതിക്കാനും സാധ്യതയുണ്ട്. എന്താണ് തീരുമാനമായ ഫോർമുല എന്നത് അറിയില്ല. പക്ഷേ, രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുക എന്നനിർദേശമാണുള്ളതെന്നാണ് ഞാനറിഞ്ഞത്. - സുരേഷ് വ്യക്തമാക്കി.

അഞ്ചുദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസിൽ തീരുമാനമായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായീംഒ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ​വൈകീട്ട് നടക്കുന്ന കോൺഗ്രസ് ലജിസ്ലേറ്റീവ് പാർട്ടി യോഗത്തിലാണ് പ്രഖ്യാപനമുണ്ടാവുക. ശനിയാഴ്ച സത്യ പ്രതിജ്ഞ നടക്കും.

ലജിസ്ലേറ്റീവ് പാർട്ടി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തുവെന്നും മ​ന്ത്രിമാരെ തീരുമാനിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. 

Tags:    
News Summary - "Not Too Happy, But Decision In Party Interest": DK Shivakumar's Brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.