അഹ്മദാബാദ്: ദലിത്വിഷയങ്ങളിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ തയാറാണെന്നും എന്നാൽ, കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്നും ഗുജറാത്തിലെ യുവ ദലിത്നേതാവ് ജിഗ്നേഷ് മേവാനി. ദലിത് ജനവിഭാഗത്തിെൻറ വിവിധ ആവശ്യങ്ങളിൽ പാർട്ടിയുടെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഗുജറാത്ത് നിയമസഭതെരഞ്ഞെടുപ്പിേലക്ക് പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസും ബി.ജെ.പിയും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മേവാനിയുടെ പ്രസ്താവന. ഡിസംബർ ഒമ്പതിനും പതിനാലിനും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ഉനയിൽ ദലിതുകൾക്കുനേെരയുണ്ടായ അതിക്രമത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ജിഗ്നേഷ് മേവാനി നയിച്ച ദലിത് പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. അന്ന് മുന്നോട്ടുവെച്ച 17 ആവശ്യങ്ങളിൽ കോൺഗ്രസിെൻറ നിലപാട് അറിയാൻ രാഹുലുമായി ചർച്ചക്ക് താൻ തയാറായിരുന്നുവെന്ന് മേവാനി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്കുമേൽ ചർച്ചക്ക് ബി.ജെ.പി സർക്കാർ ഇതുവരെ തയാറായിട്ടില്ല. അവരുടെ ദലിത് വിരുദ്ധത ഇതിൽതന്നെ വ്യക്തമാണ്. തങ്ങൾ ബി.ജെ.പിക്കെതിരെ നിലയുറപ്പിക്കുന്നതിെൻറ കാരണവും അതാണ്. എന്നാൽ, ഏതെങ്കിലും പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ദലിതുകൾക്കുവേണ്ടി എന്തുചെയ്യുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും മേവാനി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.