നോയിഡ: ഗാസിയാബാദിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഗാസിയാബാദിലെ ബിസ്രാഖ് സ്വദേശിയായ മാലയെ ആണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ചത്. സംഭവത്തിൽ അയൽക്കാരായ സൗരഭ് ദിവാകർ, ഭാര്യ റിതു എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാല വിവാഹിതയായത്. വ്യാഴാഴ്ച മാലയുടെ വീട്ടിൽ എത്തിയ റിതുവിന് അവർ തെൻറ ആഭരണങ്ങളും പുതിയ വസ്ത്രങ്ങളും കാണിച്ചുകൊടുത്തു. ഇതിൽ ആകൃഷ്ടയായ റിതു ഭർത്താവിെൻറ സഹായത്തോടെ മാലയെ വക വരുത്തി അതെല്ലാം കൈക്കലാക്കാൻ പദ്ധതിയിട്ടു. വെള്ളിയാഴ്ച മാലയുടെ ഭർത്താവ് ശിവം ജോലിക്കു പോയ സമയത്ത് റിതുവും ഭർത്താവ് സൗരഭും കൂടി മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങളും വസ്ത്രങ്ങളും മൊബൈൽ ഫോണും മറ്റും കവർന്നു. ശേഷം അതേ പെട്ടിയിൽ മൃതദേഹം ഒളിപ്പിച്ച് ഇന്ദ്രപുരം ഏരിയയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
മാലയെ കാണാനില്ലെന്ന ഭർത്താവിെൻറ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിൽ അയൽക്കാരായ ദമ്പതികൾ രണ്ടു ദിവസമായി സ്ഥലത്തില്ലെന്ന് മനസിലാക്കുകയും മാലയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റു ചെയ്യുകയുമായായിരുന്നു.
കൊലപാതകം, കളവ്, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, ഒളിവിൽ പോകൽ തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.