മൈസുരു: നഗരത്തിലെ പ്രശസ്തമായ ഹോട്ടലിൽ തങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിവാരങ്ങൾക്കും മുറി ലഭിച്ചില്ല. പ്രധാനമന്ത്രിക്കുവേണ്ടി ബുക്ക് ചെയ്യാനെത്തിയ ഡപ്യൂട്ടി കമീഷണറോട് മുറികൾ ഒഴിവില്ലെന്ന് മാനേജർ അറിയിക്കുകയായിരുന്നു. തുടർന്ന് റാഡിസൺ ബ്ളൂവിൽ മോദിക്ക് മുറി ഒരുക്കുകയായിരുന്നു അധികൃതർ. ശ്രാവണബലഗോളയിലെ ജൈൻ തീർഥാടനകേന്ദ്രത്തിൽ പോകാനായാണ് പ്രധാനമന്ത്രിയും സംഘവും മൈസുരുവിലെത്തിയത്.
മുറി ബുക്ക് ചെയ്യാനെത്തിയ ഡപ്യൂട്ടി കമീഷണറോട് മൂന്ന് മുറികൾ മാത്രമാണ് നൽകാൻ സാധിക്കുക എന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. സുരക്ഷാകാരണങ്ങളാൽ മോദിയും സംഘവും അതിന് തയാറായില്ല. വിവാഹ പാർട്ടിക്കായി നേരത്തേ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നതിനാലാണ് മുറി നൽകാൻ കഴിയാതിരുന്നതെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഞായറാഴ്ച മൈസുരുവിലെത്തിയ മോദി ദക്ഷിണ റെയിൽവെയുടെ പരിപാടിയും ബി.ജെ.പി റാലിയും കഴിഞ്ഞ് തിങ്കളാഴ്ചയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.