ഒാറഞ്ച് പാസ്പോർട്ടില്ല; നിലവിലെ രീതി തുടരും

ന്യൂഡൽഹി: കടുത്ത എതിർപ്പിനെ തുടർന്ന് ഒാറഞ്ച് പാസ്പോർട്ട് കേന്ദ്രം വേണ്ടെന്നുവെച്ചു. നിലവിലെ പാസ്പോർട്ടിെൻറ അവസാന പേജ് വേണ്ടെന്നുവെച്ച തീരുമാനവും പിൻവലിച്ചു. പാസ്പോർട്ടിെൻറ കാര്യത്തിൽ നിലവിലെ രീതി തുടരും.
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായ ഇ.സി.ആർ പാസ്പോർട്ട് ഉടമകൾക്ക് ഒാറഞ്ച് നിറമുള്ള പാസ്പോർട്ട് നൽകാനായിരുന്നു തീരുമാനം. അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന തീരുമാനമാകെട്ട, വിദേശകാര്യ മന്ത്രാലയത്തിലെയും വനിത ശിശുക്ഷേമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൂന്നംഗ സമിതിയുടെ ശിപാർശപ്രകാരമായിരുന്നു. രണ്ടു തീരുമാനവും പുനഃപരിശോധിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നതിനെ തുടർന്ന് നടന്ന അവലോകന യോഗമാണ് പുതിയ തീരുമാനം എടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ സഹമന്ത്രി വി.കെ. സിങ്ങും പെങ്കടുത്തു. 

ഇന്ത്യൻ പൗരന്മാർക്കിടയിൽ രണ്ടാംകിടക്കാരെ സൃഷ്ടിക്കുന്നതാണ് ഒാറഞ്ച് നിറമുള്ള പാസ്പോർട്ട് എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. വ്യക്തിയുടെ നിലയും വിലയും അവമതിക്കുന്നു. മാന്യത, സ്വകാര്യത എന്നിവയിലുള്ള കടന്നുകയറ്റമാണ് പൗരന്മാരോട് തുല്യത കാട്ടാത്ത തീരുമാനം. ഒാറഞ്ച് പാസ്പോർട്ട് ഉടമകളുടെ എമിഗ്രേഷൻ പരിശോധന നടപടികൾ പീഡനമായി മാറാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടു. 

അവസാന പേജ് വേണ്ടെന്നുവെച്ചതോടെ പാസ്പോർട്ട് ആധികാരിക മേൽവിലാസ രേഖ അല്ലാതായി മാറി.  പാസ്പോർട്ട് ഉടമയുടെ വിലാസം, രക്ഷിതാവിെൻറയും ഭാര്യ/ ഭർത്താവിെൻറയും പേര് എന്നിവ ഉൾക്കൊള്ളുന്നതാണ് അവസാന പേജ്. എമിഗ്രേഷൻ പരിശോധന ആവശ്യമാണെന്നു കാണിക്കുന്ന ഇ.സി.ആർ വിവരങ്ങൾ, പഴയ പാസ്പോർട്ട് നമ്പർ, അതു നൽകിയ സ്ഥലം, തീയതി തുടങ്ങിയവയും അവസാന പേജിലുണ്ട്. ഇൗ പേജ് പ്രിൻറ് ചെയ്യാത്ത സാഹചര്യംകൂടി മുൻനിർത്തിയാണ് പാസ്പോർട്ടിെൻറ നിറം മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇ.സി.ആർ പാസ്പോർട്ട് ഉടമകൾക്ക് വിദേശത്തു പോകാൻ എമിഗ്രൻറ്സ് പ്രൊട്ടക്ടർ ജനറലിെൻറ അനുമതി ആവശ്യമാണ്. ഇ.സി.ആർ ഇതര പദവിയുള്ളവർക്ക് നീല പാസ്പോർട്ട് തന്നെ തുടരാനായിരുന്നു തീരുമാനം.

അവിദഗ്ധ തൊഴിലാളികളെയും 10ാം ക്ലാസ് പരീക്ഷ പാസാകാത്തവരെയും വേർതിരിച്ചു കാണിക്കുന്ന ഒാറഞ്ച് പാസ്പോർട്ട് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പൊതുതാൽപര്യ ഹരജിയിൽ കഴിഞ്ഞ ദിവസം കേരള ഹൈകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - No orange passport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.