ബിഷ്കേക്ക് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല -ഇന്ത്യ

ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇംറാൻ ഖാനുമായി മോദിയുടെ കൂടിക്കാഴ്ചയൊ ന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് വ്യക്തമാക്കിയത്.

ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയാൽ അതിർത്തി കടന്നുള്ള ഭീകരവാദം ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനമറിയിച്ച് ഇംറാൻ ഖാൻ ഫോണിൽ വിളിച്ചപ്പോൾ ഈ പ്രതീക്ഷ വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇംറാൻ ഖാനെ ഇന്ത്യ ക്ഷണിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തി പാക് വിദേശമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ-പാക് ബന്ധം ഉലഞ്ഞത്.

റഷ്യ, ചൈന, കിർഗീസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻറുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്താനൊപ്പം ഇന്ത്യക്കും 2017ലാണ് ഉച്ചകോടിയിൽ അംഗത്വം ലഭിച്ചത്.

Tags:    
News Summary - No Meeting Between PM Modi, Imran Khan At Regional SCO Summit-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.