ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുതായി സമര്‍പ്പിച്ച ഹരജികളില്‍ കൂടി കേന്ദ്ര സര്‍ക്കാറിന് വീണ്ടും നോട്ടീസ് അയച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അവ ഇതിനകം സമര്‍പ്പിച്ച 160 ഹരജികള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു.
പുതുതായി സമര്‍പ്പിച്ച ഹരജിക്കാരായ ഓള് അസം ലോ സ്റ്റുഡൻറ്സ് യൂനിയനും മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനും വേണ്ടി ഹാജരായ അഭിഭാഷകനാണ് മോദി സര്‍ക്കാറിെൻറ അസം ഉടമ്പടിയുമായി ഏറ്റുമുട്ടാതിരിക്കാന്‍ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് അതിന് തയാറായില്ല.
ഡിസംബര്‍ 18ന് പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഇതുപോലെ നോട്ടീസ് അയച്ച ശേഷമാണ് ജനുവരി പത്തിന് വിവാദ നിയമ നിര്‍മാണം നടപ്പാക്കിയുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.