അയോധ്യ: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായുള്ള ട്രസ്റ്റിെൻറ ഭാഗമാകണമ െന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പാകെ അവതരിപ്പിക്കുമെന്ന് ബാബരി കേസില െ പ്രധാന പരാതിക്കാരായ നിർമോഹി അഖാഡ.
ബാബരി ഭൂമി കേസിൽ നവംബർ ഒമ്പതിെൻറ വിധിയി ലാണ് സുപ്രീംകോടതി രാമക്ഷേത്രനിർമാണത്തിന് വഴിതുറന്നത്. ഞായറാഴ്ച ചേർന്ന അഖാഡയുടെ ഉന്നത സമിതി യോഗത്തിലാണ് ഈ ആഴ്ചതന്നെ പ്രധാനമന്ത്രിയെ കണ്ട് ട്രസ്റ്റിൽ പ്രധാന പദവികൾ നൽകണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചതെന്ന് വക്താവ് രഞ്ജീത് ലാൽ വർമ പറഞ്ഞു. പ്രസിഡൻറ്, സെക്രട്ടറി പദവികൾ ഏതെങ്കിലും വേണമെന്നാകും ആവശ്യപ്പെടുക.
പ്രതിഷ്ഠാപൂജക്കുള്ള അവകാശം അഖാഡ ഉൾപ്പെടുന്ന ‘രാമാനന്ദിയ വൈഷ്ണോ’ വിഭാഗത്തിന് നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ചരിത്രപരമായി ഇത് തങ്ങളുടെ അവകാശമാണെന്നാണ് അഖാഡയുടെ നിലപാട്.
സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.