നിർഭയ കേസ്: കേന്ദ്രത്തിൻെറ ഹരജി തളളി; നിയമനടപടികൾ പൂർത്തിയാക്കാൻ പ്രതികൾക്ക് ഒരാഴ്ച സമയം

ന്യൂഡൽഹി: നിർഭയ കേസിൽ മരണ വാറണ്ട് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ ഹരജി തള്ളി. ഡൽഹി ഹൈകോടതിയാണ് ഹരജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളേയും ഒരുമിച്ചാവും തൂക്കിലേറ്റുക. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ തൂക്കിലേറ്റുന്നതിന് എതിരായ നിയമനടപടികൾ മുഴുവൻ പ്രതികൾ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ കുമാർ (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്. 

Tags:    
News Summary - Nirbhaya case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.