ഹൈദരാബാദ്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധന കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന നാല് പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ നിന്നാണ് സാഹിദ്, സമിയുദ്ദീൻ, മാസ് ഹുസൈൻ, കലീം എന്നിവരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്യുന്നതിനായി മദാപൂരിലെ എൻ.ഐ.എ ഓഫീസിലേക്ക് കൊണ്ടുപോയി. മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി അവർക്ക് പരിശീലനം നൽകിയെന്നാരോപിച്ച് കഴിഞ്ഞ വർഷം തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 20ലധികം പി.എഫ്.ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് 11 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 16ന് അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.