ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാർഥികൾക്കുവേണ്ടി ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴ ുതിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പത്തുപേരുടെ ഫോട്ടോ സി.ബി.സി.െഎ.ഡി പൊലീസ് പുറത ്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94438 84395 എന്ന നമ്പറിലോ depccwcbcid@tn.gov.in എന്ന മെയിലി ലോ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
2018 സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ തട്ടിപ്പ് പുറത്തറിഞ്ഞത്. തേനി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ചെന്നൈ സ്വദേശിയായ കെ.വി.ഉദിത് സൂര്യയുടെ നീറ്റ് കാർഡിൽ മറ്റൊരാളുടെ ഫോേട്ടാ പതിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. സൂര്യ നീറ്റ് പരീക്ഷ രണ്ടുതവണ എഴുതി തോറ്റിരുന്നു. തുടർന്നാണ് മുംബൈയിലെ പരീക്ഷകേന്ദ്രത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി വിജയിച്ചത്. ചെന്നൈ സ്റ്റാൻലി ഗവ. ആശുപത്രിയിലെ ഡോക്ടറായ വെങ്കടേശെൻറ മകനാണ് സൂര്യ. ഏതെങ്കിലുംവിധത്തിൽ മകനെ ഡോക്ടറാക്കുകയെന്ന ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചത്. ഒളിവിൽപോയ സൂര്യ, വെങ്കടേശൻ എന്നിവരെ തിരുപ്പതിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. മലയാളിയായ ഏജൻറും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 14 പേരെ അന്വേഷണസംഘം പിടികൂടി.
ഒാരോ വിദ്യാർഥിയിൽനിന്നും 20 ലക്ഷം രൂപവരെയാണ് റാക്കറ്റിൽപ്പെട്ടവർ ഇൗടാക്കിയിരുന്നത്. ഒക്ടോബറിൽ മദ്രാസ് ഹൈകോടതി നിർദേശാനുസരണം തമിഴ്നാട്ടിലെ മുഴുവൻ മെഡിക്കൽ കോളജുകളിലെയും ഒന്നാം വർഷ വിദ്യാർഥികളുടെ വിരലടയാളം പരിശോധനക്ക് വിധേയമാക്കി. ഉദിത് സൂര്യ ഉൾപ്പെടെ മൂന്നു വിദ്യാർഥികൾക്ക് ഹൈകോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.