ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധമാണെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് നേതാവ് അർശദ് മദനി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രി ഇക്കാര്യം നിരന്തരം പറഞ്ഞുെകാണ്ടിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെയും മാതാപിതാക്കളുടെയും പേരുകൾ എല്ലാ രേഖകളിലും ഒരു പോലെയാണെന്ന് മുസ്ലിംകൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ പൗരത്വപ്പട്ടിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ 40 ലക്ഷം മുസ്ലിംകളെ പൗരത്വപ്പട്ടികയിൽനിന്ന് പുറത്താക്കി വോട്ടവകാശം ഇല്ലാത്തവരാക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ കുടിയേറ്റക്കാരുടെ രാഷ്ട്രമാണെന്നും ഇന്ത്യക്കാരിൽ നല്ലൊരു പങ്കും മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാരാണെന്നും സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. വെൽഫെയർ പാർട്ടി അഖിലേന്ത്യാ പ്രസിഡൻറ് എസ്.ക്യൂ.ആർ ഇല്യാസ് അധ്യക്ഷത വഹിച്ചു. എൻജിനീയർ മുഹമ്മദ് സലീം, അപൂർവാനന്ദ്, രവി നായർ, ജോൺ ദയാൽ, അഡ്വ.ഹാഫിസ് റശീദ് ചൗധരി തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.