തെൻറ പാരമ്പര്യവും മോശമല്ല; നെഹ്റുവുമൊപ്പമുള്ള പിതാവിെൻറ ചിത്രം പങ്കുവച്ചു സിധു

നിരവധി നാളത്തെ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പഞ്ചാബ് കോൺഗ്രസ്സിെൻറ അധ്യക്ഷനായി നവ്ജ്യോത് സിങ് സിധുവിനെ നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ എതിർപ്പ് മറികടന്നായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നാല് വർക്കിങ് പ്രസിഡൻറുമാരെയും സോണിയ ഗാന്ധി നിശ്ചയിച്ചു. സംഗത് സിങ് ഗിൽസിയാൻ, സുഖ്വിന്ദർ സിങ് ദാനി, പവൻ ഗോൽ, കുൽജിത് സിങ് നഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ.


സിധുവിനെതിരേ എതിരാളികൾ ഉയർത്തിയ ഏറ്റവുംവലിയ വിമർശനം പാരമ്പര്യമില്ലാത്ത കോൺഗ്രസുകാരനാണ് അദ്ദേഹം എന്നതായിരുന്നു. നേരത്തേ ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന സിധു അവിടെ നിന്നാണ് കോൺഗ്രസിൽ എത്തിയത്. അധ്യക്ഷനായതിന് പിന്നാലെ തെൻറ പാരമ്പര്യം തെളിയിക്കാനുറച്ചാണ് സിധുവും രംഗത്തിറങ്ങിയിട്ടുണ്ട്. താനും 'പരമ്പരാഗത കോൺഗ്രസുകാരൻ' ആണെന്ന് കാണിക്കാൻ സിധു പഴയൊരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണിപ്പോൾ. തെൻറ പിതാവും ജവഹർലാൽ നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് കുടുംബ ആൽബത്തിൽ നിന്ന് സിധു എടുത്തിരിക്കുന്നത്.


തെൻറ പിതാവ് കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ആണെന്നാണ് ട്വീറ്റിനൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നത്. മുൻ അമൃത്സർ എം.പിയായ സിധു അമൃത്സർ ഈസ്റ്റിൽ നിന്നുള്ള സിറ്റിങ് എം‌.എൽ‌.എയാണ്.

അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷനായി സിധുവിനെ നിയോഗിക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി അമരീന്ദർ തൃപ്തനല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിന് അദ്ദേഹത്തെ പിന്തുണക്കുന്ന ഒരുകൂട്ടം നേതാക്കളുമുണ്ട്. ഇതിനിടെ, സിധു എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ച രണ്ടുദിവസമായി സജീവമായി തുടരുകയും ചെയ്തിരുന്നു. പാർട്ടി അധ്യക്ഷനായ അദ്ദേഹത്തെ അഭിനന്ദിക്കാൻ നിരവധി എം.എൽ.എമാരും വസതിയിൽ എത്തിയിരുന്നു.

Tags:    
News Summary - Navjot Sidhu Tweets Picture Of His Late Father With Pandit Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.