ന്യൂഡൽഹി: പുണെയിൽ പ്രകോപനപ്രസംഗം നടത്തിയിട്ടില്ലെന്ന് ജിഗ്നേഷ് മേവാനി എം.എൽ.എ. എന്നാൽ, ഇതിെൻറ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും തന്നെ വേട്ടയാടുകയാണ്. എം.എൽ.എയും അഭിഭാഷകനുമായ താന്‍പോലും വേട്ടയാടപ്പെടുന്നുവെങ്കില്‍ സാധാരണക്കാരായ ദലിത്, മുസ്ലിം വിഭാഗക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. പുെണയിൽ നടന്ന പരിപാടിയിൽ തെൻറ വാക്കുകൾ സംഘർഷത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നും ബന്ദിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും തെന്ന ലക്ഷ്യമാക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുണ്ട്.
ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്ക്കെതിെര ജനുവരി ഒമ്പതിന് പ്രധാനമന്ത്രിയുടെ ഒാഫിലേക്ക് റാലി നടത്തും. ഒരു കൈയിൽ മനുസ്മൃതിയും മറുകൈയിൽ ഭരണഘടനയും പിടിച്ച് താങ്കള്‍ ഇതില്‍ ഏതാണ് അംഗീകരിക്കുന്നതെന്ന് മോദിയോട് ചോദിക്കുെമന്നും മേവാനി പറഞ്ഞു. പുണെയിൽ ദലിതർക്കുനേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. അംബേദ്കറിെൻറ അനുയായിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി, ദലിതർക്കെതിരായ അതിക്രമം കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രധാനമന്ത്രിയുടെ മൗനവും പൊലീസിെൻറ കഴിവുകേടുമാണ് മഹാരാഷ്ട്രയിൽ ബന്ദിനിടയാക്കിയത്. ഉനയിലും ഷാബിര്പുരിലും പുലര്‍ത്തിയ അതേ മൗനമാണ് ഭീമ-െകാരെഗാവ് സംഭവത്തിലും മോദി തുടരുന്നത്. 2019ൽ മോദിയെയും ബി.ജെ.പിയെയും പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് ഉത്തരവാദികളായ, പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെ രക്ഷിക്കാനാണ് തങ്ങളെ വേട്ടയാടുന്നതെന്ന് ഉമർ ഖാലിദ് പി.ടി.െഎയോട് പറഞ്ഞു. അക്രമത്തിെൻറ ഗൂഢാലോചനക്കാരായ വലതുപക്ഷനേതാവ് സാംഭജി ഭിണ്ഡേ, മിലിന്ദ് എക്ബോതേ എന്നിവരിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള അജണ്ടയാണിതെന്നും ഖാലിദ് പറഞ്ഞു. ഡിസംബർ 31ന് പുണെയിൽ നടന്ന പരിപാടിയിൽ പ്രകോപന പ്രസംഗം നടത്തിയെന്നാരോപിച്ച് മേവാനിക്കും ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും എതിരെ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഭീമ-കൊരെഗാവ് യുദ്ധത്തിെൻറ 200ാം വാർഷികത്തോടനുബന്ധിച്ച് പുണെയിൽ നടന്ന പരിപാടിയിൽ ഇരുവരും പ്രസംഗിച്ചിരുന്നു. പ്രസംഗം സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയെന്നാരോപിച്ച് പുണെ സ്വദേശി നൽകിയ പരാതിയെതുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.