നാരദ കേസ്; ജഡ്ജിമാർക്കിടയിൽ ഭിന്നത

ന്യൂഡൽഹി: നാരദ ഒളികാമറ കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്കിടയിൽ ഭിന്നത. സി.ബി.ഐ അറസ്റ്റ് ചെയ്ത നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയെ തുടർന്ന് കേസ് വിപുല ബെഞ്ചിന് വിട്ടു. അതുവരേക്കും അവരെ വീട്ടുതടങ്കലിൽ വെക്കാൻ കൊൽക്കത്ത ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

അറസ്റ്റിലായവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട് തൃണമൂൽ മന്ത്രിമാർക്ക് ഔദ്യോഗിക ഫയലുകൾ കാണാനും വിഡിയോ കോൺഫറൻസിലൂടെ ഉേദ്യാഗസ്ഥരുമായി കൂടിയാലോചനകൾ നടത്താനും ഹൈകോടതി അനുമതി നൽകി. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്തു.

നാല് നേതാക്കൾക്കും ജാമ്യം അനുവദിച്ച് ജസ്റ്റിസ് അരിജിത് ബാനർജി ഉത്തരവിട്ടതിന് ശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടൽ അവരെ വീട്ടുതടങ്കലിലാക്കി ഉത്തരവിട്ടത്. തുടർന്ന് ഇരുവരും ജാമ്യാപേക്ഷ വിപുല ബെഞ്ചിന് വിട്ടു. കേസ് കേൾക്കുന്നതുവരെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യവും ഹൈകോടതി അംഗീകരിച്ചില്ല.

Tags:    
News Summary - Narada bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.