ബർദ്വാൻ: മിലൻ ദാസിെൻറയും കൂട്ടുകാരൻ റബി ശൈഖിെൻറയും മരണമില്ലാത്ത സ്നേഹത്തിനും സൗഹൃദത്തിനും മുന്നിൽ ഒരു നാട് ഒന്നടങ്കം തലകുനിച്ച നിമിഷങ്ങളായിരുന്നു അത്. മതങ്ങളുടെ പേരിലുള്ള അറുെകാലകൾ കേട്ട് നടുങ്ങുന്നതിനിടെയാണ് രാജ്യത്തിെൻറ ഹൃദയത്തെ നനച്ച് പശ്ചിമ ബംഗാളിൽനിന്ന് ഇൗ വാർത്തയെത്തുന്നത്.
കൂട്ടുകാരെൻറ പെെട്ടന്നുള്ള വിയോഗം. അന്ത്യകർമങ്ങൾ ചെയ്യാൻ ഉറ്റവർ ആരുമില്ലാത്ത അവസ്ഥ. റബി ശൈഖിന് രണ്ടാമതൊന്നാലോചിക്കാനുണ്ടായിരുന്നില്ല. മരിച്ചിട്ടും കടലോളമുള്ള ആ കരുതലിനു മുന്നിൽ തേൻറതല്ലാത്ത മതവും അതിലെ കർമങ്ങളും റബിക്ക് എളുപ്പം വഴങ്ങിക്കൊടുത്തു. ആ രംഗം കണ്ട് ഒരു ഗ്രാമം ഒന്നടങ്കം കണ്ണുതുടച്ചു. പശ്ചിമ ബംഗാളിലെ ബർദ്വാനിലാണ് രണ്ടു മതങ്ങളിൽപെട്ട യുവാക്കളുടെ സൗഹൃദത്തിെൻറ ആഴം വിളിച്ചോതിയ അത്യപൂർവ സംഭവം. ഹിന്ദുവായ മിലെൻറ അന്ത്യകർമങ്ങൾ മുസ്ലിമായ റബി ചെയ്യുന്നതെങ്ങനെയെന്ന് ആദ്യമൊന്ന് എല്ലാവരും നെറ്റിചുളിച്ചു.
എന്നാൽ, അതൊന്നും റബിയെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. എല്ലാവരും അത് നോക്കിനിന്നു. ചിത കൊളുത്തുന്നതു മുതൽ ശ്രാദ്ധം വരെയുള്ള ചടങ്ങുകൾ എല്ലാം ആ യുവാവ് വൃത്തിയായി ചെയ്തു. എല്ലാത്തിനും കാർമികത്വം വഹിച്ച് ഒരു ഹിന്ദു പുരോഹിതൻ ഒപ്പമുണ്ടായിരുന്നു. ആരോ ഇത് പകർത്തി വാർത്തയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത്തരമൊരു ഹൃദയംഗമമായ സൗഹൃദത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നായിരുന്നു പുരോഹിതെൻറ പ്രതികരണം.
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മേയ് 29നാണ് മിലൻ മരിച്ചത്. കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അജ്ഞാത ശവമായി കണ്ട് സംസ്കരിക്കാൻ ഒരുങ്ങുകയായിരുന്നു പൊലീസ്. എന്നാൽ, റബി ഇടപെട്ട് അത് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.