ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് യുവാവിന് ക്രൂരമർദനം

കാൺപൂർ: ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് ഉത്തർപ്രദേശിലെ കാൺപൂരിൽ 24കാരന് ക്രൂരമർദനം. അക്രമികൾ തന്നെ ചിത്രീകരിച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിനോട് യുവതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്നതും തുടർന്ന് ഇയാളെ മുഖത്തടിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

മുസ്ലീം സമുദായാംഗമായ യുവാവ് യുവതിയെ കാണുന്നതിനായി റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു. ഇതേ പ്രദേശത്തു താമസിക്കുന്ന ആക്രമികൾ യുവാവിനെ പിന്തുടരുകയായിരുന്നു. പെൺകുട്ടിക്കൊപ്പം കണ്ടതോടെ യുവാവിനെ ഇവർ ചോദ്യം ചെയ്തു. ഹിന്ദുവായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം അക്രമികൾ ചോദിച്ചറിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് യുവതിയെ അറിയാമെന്ന് യുവാവ് വെളിപ്പെടുത്തി. ഇത് സംഘത്തെ പ്രകോപിക്കുകയും ഇവർ യുവാവിനെ മർദിക്കുകയുമായിരുന്നു. നിന്നെ ഇല്ലാതാക്കാൻ ഞങ്ങൾക്കായില്ലെങ്കിൽ ഞങ്ങളുടെ പേരുകൾ മാറ്റും- ഒരാൾ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.

തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകരാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് വ്യക്തമാക്കി. യുവതിയുടെ നല്ല സുഹൃത്താണ് താനെന്നും ദീർഘനാളുകൾക്ക് ശേഷം അവരെ കാണാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാണെന്നും യുവാവ് വെളിപ്പെടുത്തി.

സിഖ് പോലീസ് ഉദ്യോഗസ്ഥൻ ഉത്തരാഖണ്ഡിലെ ഒരു ജനക്കൂട്ടത്തിൽ നിന്ന് ഒരു മുസ്ലീം യുവാവിനെ രക്ഷിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാൺപൂരിൽ നിന്നുള്ള സംഭവം.

Tags:    
News Summary - Muslim Man Assaulted For Being Friends With Hindu Woman- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.