ന്യൂഡൽഹി: മൂന്ന് വർഷത്തിന് ശേഷം രണ്ടാമത്തെ പോസ്റ്റ്മാർട്ടം നടന്നതിന് പിന്നാലെ 17കാരൻ സചിൻ ജയ്സ്വാറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി കുടുംബം. പൊലീസ് മർദനത്തിലാണ് ജയ്സ്വാർ കൊല്ലപ്പെട്ടതെന്നും രണ്ടാമതും മൃതദേഹം പോസ്റ്റ്മാർട്ടം നടത്തണമെന്നുമാവശ്യപ്പെട്ട് കുടുംബം നിയമപോരാട്ടത്തിലായിരുന്നു. 2018 ജൂലൈ 21 മുതൽ ജെ.ജെ ആശുപത്രിയിലാണ് സചിൻ ജയ്സ്വാറിന്റെ മൃതദേഹം സൂക്ഷിച്ചത്.
ജൂലൈ 12നാണ് മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ജയ്സ്വാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അടുത്ത ദിവസം വിട്ടയച്ചു. വീട്ടിലെത്തിയപ്പോൾ മുതൽ ശരീരവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇത് രൂക്ഷമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൈല 21ന് ജയ്സ്വാർ മരിച്ചു. എലിപ്പനി ബാധിച്ചുവെന്നും ഇതാണ് മരണകാരണമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ കുടുംബം തയാറായില്ല. തുടർന്ന് മൃതദേഹം രണ്ടാമതും പോസ്റ്റ്മാർട്ടം ചെയ്യാൻ ജെ.ജെ ആശുപത്രിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ബോംബൈ ഹൈകോടതിയെ സമീപിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഞായറാഴ്ച പോസ്റ്റ്മാർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തുടർന്ന് ചൊവ്വാഴ്ച സചിൻ ജയ്സ്വാറിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.