ന്യൂഡൽഹി: ഒരു മണ്ഡലത്തിലെ സ്ഥാനാർഥികളെക്കാളേറെ വോട്ടുകൾ നോട്ടക്ക് ലഭിച്ചാൽ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര നിയമമന്ത്രാലയത്തിെൻറയും തെരഞ്ഞെടുപ്പ് കമീഷെൻറയും അഭിപ്രായം തേടി. പുതിയ തെരഞ്ഞെടുപ്പ് നടത്തുേമ്പാൾ നോട്ടയേക്കാൾ പിന്നിലായ പാർട്ടികളും സ്ഥാനാർഥികളും മത്സരിക്കുന്നത് തടയണമെന്നും ബി.ജെ.പിക്കു വേണ്ടി ഹരജികൾ നൽകുന്ന അഡ്വ. അശ്വിൻ കുമാർ ഉപാധ്യായ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടികൾ ജനഹിതം പരിഗണിക്കാതെയാണ് സ്ഥാനാർഥികളെ നിർണയിക്കുന്നത്. നോട്ടയിലൂടെ സ്ഥാനാർഥികളോടുള്ള അതൃപ്തി വ്യക്തമാക്കാൻ വോട്ടർമാർക്ക് കഴിയുന്നു. എന്നാൽ, കൂടുതൽ വോട്ട് നോട്ട നേടിയാലും പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമീഷനോ കേന്ദ്രസർക്കാറോ തയാറാവുന്നില്ലെന്നും ഹരജിയിലുണ്ട്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.