ഉത്തർപ്രദേശിൽ എൻ.ഡി.എ സഖ്യത്തിന് 62-68 സീറ്റ് കിട്ടുമെന്ന് പ്രവചനം

ന്യൂഡൽഹി: രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണായക സംസ്ഥാനങ്ങളിലും എ ൻ.ഡി.എ സഖ്യത്തിന് ലീഡ് പ്രവചിച്ച് എക്സിറ്റ് പോളുകൾ. 80 സീറ്റുള്ള ഉത്തർപ്രദേശിൽ എ ൻ.ഡി.എ സഖ്യത്തിന് 62-68 സീറ്റ് കിട്ടുമെന്നാണ് ഇന്ത്യ ടുഡേ പ്രവചനം. മഹാസഖ്യത്തിന് 10-16 സീ റ്റും കോൺഗ്രസിന് പരമാവധി രണ്ടു സീറ്റുമാണ് പ്രവചനം.

ന്യൂസ് 18 സർവേയിൽ യു.പിയ ിൽ എൻ.ഡി.എക്ക് 60-62 സീറ്റ് ലഭിക്കും. മഹാസഖ്യം 17-19. കോൺഗ്രസ് 0-2 വരെ. ടൈംസ് നൗ സർവേ പ്രകാരം എൻ.ഡി.എക്ക് 58. മഹാസഖ്യം 20. കോൺഗ്രസ് രണ്ട്. ബിഹാറിലെ 40 സീറ്റിലെ പ്രവചനത്തിൽ എൻ.ഡി.എക്കുതന്നെയാണ് മേൽെക്കെ. ഇന്ത്യ ടുഡേ-എൻ.ഡി.എ -38-40. കോൺഗ്രസ് 0-2. ടൈംസ് നൗ- എൻ.ഡി.എ -30. കോൺഗ്രസ് 10. 42 സീറ്റുള്ള പശ്ചിമ ബംഗാളിൽ അപ്രതീക്ഷ മുന്നേറ്റമാണ് പ്രവചനങ്ങളിൽ തെളിയുന്നത്.

ഇന്ത്യ ടുഡേ: ബി.ജെ.പി -19-23. തൃണമൂൽ 19-22. കോൺഗ്രസ് -ഒന്ന്. ഇടതിന് ഒരു സീറ്റിൽപോലും വിജയിക്കാനാവില്ലെന്നാണ് പ്രവചനം. ന്യൂസ് 18: തൃണമൂൽ 36-38. ബി.ജെ.പി -03-05. മറ്റുള്ളവർ-01. ടൈംസ് നൗ: തൃണമൂൽ 28. ബി.ജെ.പി 11. കോൺഗ്രസ് -രണ്ട്. 25 സീറ്റുകളുള്ള രാജസ്ഥാനിൽ സംസ്ഥാന ഭരണം തിരിച്ചുപിടിച്ചത് കോൺഗ്രസിനെ തുണക്കില്ലെന്നാണ് സർവേ പ്രവചനം. ഇന്ത്യ ടുഡേ: ബി.ജെ.പി -23-25. കോൺഗ്രസ് -രണ്ട്. ടൈംസ് നൗ: ബി.ജെ.പി -21. കോൺഗ്രസ് -നാല്. ശക്തമായ മത്സരം പ്രതീക്ഷിച്ച ഗുജറാത്തിലെ 26 സീറ്റിൽ കോൺഗ്രസ് ഒറ്റ സീറ്റിൽ ഒതുങ്ങിയേക്കും. ബി.ജെ.പിക്ക് 25-26 സീറ്റാണ് ന്യൂസ് 18 പ്രവചിക്കുന്നത്. ടൈംസ് നൗ: ബി.ജെ.പി 23. കോൺഗ്രസ് 03.

ത്രികോണ മത്സരം കൊടുമ്പിരിക്കൊണ്ട ഏഴു സീറ്റുകളുള്ള ഡൽഹിയിൽ ബി.ജെ.പി ആധിപത്യം നിലനിർത്തുമെന്നുതന്നെയാണ് പ്രവചനം. ന്യൂസ് 18: ബി.ജെ.പി -6-7. കോൺഗ്രസ് 0-1. ഇന്ത്യ ടുഡേയും ബി.ജെ.പിയുടെ കാര്യത്തിൽ സമാന സീറ്റാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് പരമാവധി രണ്ടു സീറ്റ് ലഭിക്കാം. ആപ്പിന് അക്കൗണ്ട് തുറക്കാനാവില്ലെന്നാണ് പ്രവചനം. മധ്യപ്രദേശിൽ 24-27 വരെ സീറ്റ് നേടുമെന്ന് ന്യൂസ് 18. 29 മണ്ഡലങ്ങളുള്ള ഇവിടെ കോൺഗ്രസിന് രണ്ടു മുതൽ നാലുവരെ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരാം. ടൈംസ് നൗ: ബി.ജെ.പി -24. കോൺഗ്രസ്-അഞ്ച്.

Tags:    
News Summary - More Than Half Of UP Seats May Go To BJP, Say Early Predictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.