ന്യൂഡൽഹി: രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണായക സംസ്ഥാനങ്ങളിലും എ ൻ.ഡി.എ സഖ്യത്തിന് ലീഡ് പ്രവചിച്ച് എക്സിറ്റ് പോളുകൾ. 80 സീറ്റുള്ള ഉത്തർപ്രദേശിൽ എ ൻ.ഡി.എ സഖ്യത്തിന് 62-68 സീറ്റ് കിട്ടുമെന്നാണ് ഇന്ത്യ ടുഡേ പ്രവചനം. മഹാസഖ്യത്തിന് 10-16 സീ റ്റും കോൺഗ്രസിന് പരമാവധി രണ്ടു സീറ്റുമാണ് പ്രവചനം.
ന്യൂസ് 18 സർവേയിൽ യു.പിയ ിൽ എൻ.ഡി.എക്ക് 60-62 സീറ്റ് ലഭിക്കും. മഹാസഖ്യം 17-19. കോൺഗ്രസ് 0-2 വരെ. ടൈംസ് നൗ സർവേ പ്രകാരം എൻ.ഡി.എക്ക് 58. മഹാസഖ്യം 20. കോൺഗ്രസ് രണ്ട്. ബിഹാറിലെ 40 സീറ്റിലെ പ്രവചനത്തിൽ എൻ.ഡി.എക്കുതന്നെയാണ് മേൽെക്കെ. ഇന്ത്യ ടുഡേ-എൻ.ഡി.എ -38-40. കോൺഗ്രസ് 0-2. ടൈംസ് നൗ- എൻ.ഡി.എ -30. കോൺഗ്രസ് 10. 42 സീറ്റുള്ള പശ്ചിമ ബംഗാളിൽ അപ്രതീക്ഷ മുന്നേറ്റമാണ് പ്രവചനങ്ങളിൽ തെളിയുന്നത്.
ഇന്ത്യ ടുഡേ: ബി.ജെ.പി -19-23. തൃണമൂൽ 19-22. കോൺഗ്രസ് -ഒന്ന്. ഇടതിന് ഒരു സീറ്റിൽപോലും വിജയിക്കാനാവില്ലെന്നാണ് പ്രവചനം. ന്യൂസ് 18: തൃണമൂൽ 36-38. ബി.ജെ.പി -03-05. മറ്റുള്ളവർ-01. ടൈംസ് നൗ: തൃണമൂൽ 28. ബി.ജെ.പി 11. കോൺഗ്രസ് -രണ്ട്. 25 സീറ്റുകളുള്ള രാജസ്ഥാനിൽ സംസ്ഥാന ഭരണം തിരിച്ചുപിടിച്ചത് കോൺഗ്രസിനെ തുണക്കില്ലെന്നാണ് സർവേ പ്രവചനം. ഇന്ത്യ ടുഡേ: ബി.ജെ.പി -23-25. കോൺഗ്രസ് -രണ്ട്. ടൈംസ് നൗ: ബി.ജെ.പി -21. കോൺഗ്രസ് -നാല്. ശക്തമായ മത്സരം പ്രതീക്ഷിച്ച ഗുജറാത്തിലെ 26 സീറ്റിൽ കോൺഗ്രസ് ഒറ്റ സീറ്റിൽ ഒതുങ്ങിയേക്കും. ബി.ജെ.പിക്ക് 25-26 സീറ്റാണ് ന്യൂസ് 18 പ്രവചിക്കുന്നത്. ടൈംസ് നൗ: ബി.ജെ.പി 23. കോൺഗ്രസ് 03.
ത്രികോണ മത്സരം കൊടുമ്പിരിക്കൊണ്ട ഏഴു സീറ്റുകളുള്ള ഡൽഹിയിൽ ബി.ജെ.പി ആധിപത്യം നിലനിർത്തുമെന്നുതന്നെയാണ് പ്രവചനം. ന്യൂസ് 18: ബി.ജെ.പി -6-7. കോൺഗ്രസ് 0-1. ഇന്ത്യ ടുഡേയും ബി.ജെ.പിയുടെ കാര്യത്തിൽ സമാന സീറ്റാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് പരമാവധി രണ്ടു സീറ്റ് ലഭിക്കാം. ആപ്പിന് അക്കൗണ്ട് തുറക്കാനാവില്ലെന്നാണ് പ്രവചനം. മധ്യപ്രദേശിൽ 24-27 വരെ സീറ്റ് നേടുമെന്ന് ന്യൂസ് 18. 29 മണ്ഡലങ്ങളുള്ള ഇവിടെ കോൺഗ്രസിന് രണ്ടു മുതൽ നാലുവരെ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരാം. ടൈംസ് നൗ: ബി.ജെ.പി -24. കോൺഗ്രസ്-അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.