ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ സുപ്രീംകോടതി കോഴക്കേസിൽ ഒഡിഷ ഹൈകോടതിയിലെ റിട്ട. ജഡ്ജി െഎ.എം. ഖുദ്ദൂസിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് കേസെടുത്തു. ഒരു കേസിന് അനുകൂലവിധി ലഭിക്കാൻ മൂന്ന് കോടി രൂപയായിരുന്നു സംഘം ഇൗടാക്കിയിരുന്നതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന ആവശ്യം നാടകീയനടപടികളിലൂടെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് തള്ളിയതിനുപിറകെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടി.
സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ അനുസരിച്ചാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ കൗൺസിൽ അനുമതി റദ്ദാക്കിയ ലഖ്നോവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന് സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി നേടാൻ ഖുദ്ദൂസിയും അറസ്റ്റിലായ അഞ്ച് പേരും മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു സുപ്രീംകോടതിവിധിക്ക് ഇൗ സംഘം വാങ്ങിയിരുന്ന നിരക്കെന്നും മറ്റു പലരിൽ നിന്നും ഇതുപോലെ ഇവർ പണം വാങ്ങിയിട്ടുണ്ടെന്നും കൂടുതൽ അേന്വഷണം നേടന്നുവരുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റു അഞ്ചുപേരോടൊപ്പം പിടിയിലായ ഖുദ്ദൂസിയുടെ വീട്ടിൽ നിന്ന് 1.86 കോടി രൂപയും രേഖകളും റെയ്ഡിനിടെ സി.ബി.െഎ പിടികൂടിയിരുന്നു.
കോളജിെൻറ പ്രമോട്ടർമാരായ ബി.പി യാദവ്, പലാഷ് യാദവ്, ഇടനിലക്കാരൻ വിശ്വനാഥ് അഗർവാൾ, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വത്, ഖുദ്ദൂസിയുടെ സുഹൃത്ത് ഭാവന പാണ്ഡെ എന്നിവരും അറസ്റ്റിലായി. 2017-18, 2018-19 അക്കാദമിക് വർഷത്തേക്ക് മെഡിക്കൽ കൗൺസിൽ തടഞ്ഞ പ്രവേശനം അനുവദിച്ചുകിട്ടാൻ ബി.പി. യാദവ് സുപ്രീംകോടതിയിൽ ഹരജി നൽകിയതിനൊപ്പം തന്നെ ഭാവന പാണ്ഡെയെയും റിട്ട. ജഡ്ജി ഖുദ്ദൂസിയെയും ഇടനിലക്കാർ മുേഖന സമീപിച്ചു. തുടർന്ന് സുപ്രീംകോടതിയിൽ നിന്ന് ഹരജി പിൻവലിക്കാൻ ഉപദേശിച്ച ഖുദ്ദൂസി അലഹബാദ് ഹൈകോടതിയിൽ ഒരു അപേക്ഷ നൽകാനും പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് 25ന് ഹൈകോടതിയെ സമീപിക്കുകയും അവിടെ നിന്ന് സ്റ്റേ നേടുകയും ചെയ്തു.
ഇതിനെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയിൽ വന്നപ്പോൾ അലഹബാദ്ഹൈകോടതി ഉത്തരവിലൂടെ തങ്ങൾ ഒരു ആനുകൂല്യത്തിനും അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് ഹരജിക്കാർ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ സുപ്രീംകോടതി കേസ് തീർപ്പാക്കുകയായിരുന്നു. ആറ് പേരും ഇപ്പോൾ ജാമ്യത്തിലാണ്. കൈക്കൂലി ആരൊെക്കയാണ് നൽകിയതെന്നും അത് ഏതെല്ലാം വഴികളിലൂടെ പോയിട്ടുെണ്ടന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ തുടർന്നു. അതോടെ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.