ന്യൂഡൽഹി: മോദി സർക്കാറിനെതിരായ അവിശ്വാസം ഭൂരിപക്ഷവും ധാർമികതയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നുവെന്നും തോൽക്കുമെന്നുറപ്പുള്ള പ്രമേയത്തിന്മേൽ കിട്ടിയ വോട്ട് പ്രസക്തമല്ലെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു പറഞ്ഞു.
എല്ലാ മേഖലകളിലും മോദി സർക്കാറിനുണ്ടായ പരാജയം ജനങ്ങൾക്ക് മുമ്പാകെ കൊണ്ടുവരാൻ അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞു. മോദിക്ക് മറുപടി പറായാനായി മാത്രം ഡൽഹിയിൽ വിളിച്ചുകൂട്ടിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.
ചർച്ചയിൽ പെങ്കടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം അങ്ങേയറ്റം വിലകുറഞ്ഞതാണ്. ഒരു രാജ്യത്തിെൻറ പ്രധാനമന്ത്രിയാണ് താനെന്ന് മോദി ഒാർക്കേണ്ടതായിരുന്നു. ഒരു പ്രധാനമന്ത്രി ഇത്രയും നിസ്സാര കാര്യങ്ങളാണോ സംസാരിക്കുക? ആ പദവിയിലുള്ള ഒരാളിൽനിന്ന് പ്രതീക്ഷിക്കാവുന്ന ഒന്നല്ല അത്. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.