ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യ സന്ദർശനങ്ങൾക്കായി വിമാനം ചാർട്ടർ ചെയ്ത വകയിൽ ചെലവഴിച്ചത് 255 കോടി രൂപ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചതാണിക്കാര്യം.
2016- 17 വർഷം 76.27 കോടി, 2017- 18ൽ 99.32 കോടി എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ ചെലവ്. 2018- 19 കാലയളവിൽ 79.91 കോടി ചെലവഴിച്ചെങ്കിലും അതിെൻറ ബിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുരളീധരൻ അറിയിച്ചു.
ആഭ്യന്തര വിമാനയാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകൾക്ക് വ്യോമസേനയുടെ വിമാനങ്ങളും കോപ്ടറുകളും സൗജന്യമായി വിട്ടുനൽകുമെന്നതാണ് നിയമമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.