ന്യൂഡൽഹി: രാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിമുഖീകരിക്കവേ രാഷ്ട്ര നേതാക്കളെ പ്രശംസിച്ച് നരേന്ദ്ര മോദി. രാജ്യത്തെ ഒന്നാക്കിയതിനും ദിശാബോധം നൽകിയതിനും ജവർഹർ ലാൽ നെഹ്റുവിനെയും സർദാർ വല്ലഭായ് പട്ടേലിനെയും മോദി പ്രശംസിച്ചു.
''ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുജിയും സർദാർപട്ടേലുമാണ് ഈ രാജ്യത്തെ ഒന്നാക്കിയത്. അംബേദ്കർ ഈ രാജ്യത്തിെൻറ ഭാവി വഴി കാണിച്ചു. ഈ രാജ്യം ഇവരോടെല്ലാം കടപ്പെട്ടിരിക്കും'' -സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി പറഞ്ഞു.
75ാം സ്വാതന്ത്ര്യദിനത്തിൽ നൂറ് ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഊന്നൽ നൽകുന്നതാകും പദ്ധതി.
'വരും ദിവസങ്ങളിൽ പി.എം ഗതിശക്തി പദ്ധതി ആരംഭിക്കും. 100 ലക്ഷം േകാടിയുടെ പദ്ധതിയിലൂടെ സമഗ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പിലാക്കും. കൂടാതെ നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുകയും ചെയ്യും' -മോദി പറഞ്ഞു.
പ്രദേശിക നിർമാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതാകും ഗതി ശക്തി പദ്ധതി. ഭാവിയിൽ സാമ്പത്തിക മേഖലകളുടെ സാധ്യതകൾ വർധിപ്പിക്കും. യുവാക്കൾക്ക് തൊഴിലിനോടൊപ്പം അടിസ്ഥാന വികസനവും സാധ്യമാകും -മോദി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികത്തോട് അടുക്കുേമ്പാൾ ആത്മനിർഭർ ഭാരത് കെട്ടിപ്പടുത്തതിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞുവെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്താൻ കഴിയണമെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.