അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവർണർ ആനന്ദി ബെൻ പേട്ടലിെൻറ പ്രസ്താവനയിൽ അത്ഭുതം പ്രകടിപ്പിച്ച് മോദിയുടെ ഭാര്യ യശോദ ബെൻ. 2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രികയിൽ ഭാര്യയുടെ പേരിെൻറ സ്ഥാനത്ത് തെൻറ േപര് ചേർത്തിട്ടുണ്ടെന്ന് പറഞ്ഞ അവർ, വളരെ വിദ്യാഭ്യാസം നേടിയ ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തരവാദപരമായ പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ (മോദിയെ)ഞാൻ ആദരിക്കുന്നു. എനിക്കദ്ദേഹം രാമന് തുല്യനാണ്-യശോദ ബെൻ പറഞ്ഞു. സഹോദരൻ അശോക് മോദിയുടെ ഫോണിൽ റെക്കോഡ് ചെയ്ത എഴുതിവായിക്കുന്ന രീതിയിലുള്ള പ്രസ്താവനയിലാണ് ആനന്ദി ബെന്നിന് യശോദ മറുപടി നൽകുന്നത്.
ഉത്തര ഗുജറാത്തിലെ ഉഞ്ചയിൽ താമസിക്കുന്ന യശോദ തന്നെയാണ് ഫോണിലൂടെ സംസാരിക്കുന്നതെന്ന് അശോക് മോദി െഎ.എ.എൻ.എസ് വാർത്ത ഏജൻസിയോട് സ്ഥിരീകരിച്ചു. ആനന്ദി ബെന്നിെൻറ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വന്നപ്പോൾ വിശ്വസിച്ചില്ലെന്നും തുടർന്ന് ‘ദിവ്യഭാസ്കർ’ പത്രത്തിൽ വാർത്ത വന്നപ്പോഴാണ് മറുപടിക്ക് തുനിഞ്ഞതെന്നും യശോദ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.