ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ പെരു മാറ്റച്ചട്ട ലംഘനങ്ങൾക്ക് തെരഞ്ഞെടുപ്പു കമീഷൻ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത ്തിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പു കമീഷൻ പക്ഷപാതപരമായി പെ രുമാറുന്ന ‘മോദിച്ചട്ട കമീഷൻ’ ആയി മാറിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
നിരവധി തവണയാണ് മോദി-ഷാ ജോടി പെരുമാറ്റച്ചട്ട ലംഘനം നടത്തിയതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന വിദ്വേഷ പ്രസംഗം, സായുധസേന നേട്ടം രാഷ്ട്രീയമായി ദുരുപയോഗിക്കൽ, വോെട്ടടുപ്പു ദിവസത്തെ പ്രചാരണം എന്നിങ്ങനെ പ്രധാനമായും മൂന്നു വിധത്തിലാണ് ചട്ടലംഘനം. ഇക്കാര്യം പ്രഥമദൃഷ്ട്യാ കമീഷന് േബാധ്യപ്പെട്ടതുമാണ്. നാന്ദേഡ്, ലാത്തൂർ, വാർധ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാക്കളുടെ ചട്ടലംഘനം എളുപ്പത്തിൽ ബോധ്യപ്പെടുകയും മോദി, അമിത് ഷാമാരുടെ പ്രസംഗങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് തെരഞ്ഞെടുപ്പു കമീഷൻ നടപ്പാക്കുന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും ചട്ടലംഘനം സംബന്ധിച്ച പരാതിയിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ബോധപൂർവമാണ്. മൂന്നു ദിവസത്തെ പ്രചാരണ വിലക്ക് മോദിയും അമിത് ഷായും അർഹിക്കുന്നുണ്ട്. കമീഷെൻറ ഭാഗത്തുനിന്ന് ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും -അഭിഷേക് സിങ്വി പറഞ്ഞു.
കണ്ണൂരിലെ കള്ളവോട്ട് സംബന്ധിച്ച വിഷയം സംസ്ഥാന തലത്തിലാണ് പരിശോധിക്കപ്പെടുന്നതെന്നും, അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മാത്രമാണ് എ.െഎ.സി.സി ഇടപെടുകയെന്നും അഭിഷേക് സിങ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.