ബല്ല്യ (യു.പി): ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊല. ബല്ല്യ ജില്ലയിലെ നയിനി ഗ്രാമത്തിൽ ഞായറാഴ്ചയാണ് ദലിത് വ്യാപാരിയെ ഉപഭോക്താവും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നത്. ദീഹ് ബാബയിൽ കച്ചവടം നടത്തുന്ന ശോഭ്നാദ് പാസ്വാനാണ് (30) കൊല്ലപ്പെട്ടത്. കടയിലെത്തിയ അമിത് സിങ് എന്നൊരാളും കൂട്ടാളിയും ചില സാധനങ്ങൾ ആവശ്യപ്പെട്ടു.
ഇതിന് പണം ചോദിച്ചതിന് ശോഭ്നാദിനു നേരെ കയർത്ത ഇരുവരും മർദനം ആരംഭിക്കുകയായിരുന്നു. അൽപം കഴിഞ്ഞ് ആക്രമി നാലുപേർക്കൊപ്പം വീണ്ടുമെത്തി മാരക മർദനം തുടർന്നു. മുറിവേറ്റ ശോഭ്നാദിനെ വാരാണസിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് കേസ് എടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.