മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡയിൽ 20കാരനെ ബൈക്ക് മോഷണം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. കടുത്ത പ്രതിഷേധത്തിനിടെയാണ് സനാഉൽ ശൈഖിെൻറ മൃതദേഹം കൊൽക്കത്തയിലെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായെന്ന് മാൾഡ പൊലീസ് സൂപ്രണ്ട് അലോക് രജോരിയ പറഞ്ഞു. ബൈഷ്ണബ് നഗർ ബസാറിൽ ബുധനാഴ്ചയാണ് സംഭവം.
ശൈഖിനെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഗുരുതരമായ പരിക്കേറ്റ ശൈഖിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടെനിന്ന് മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലുമെത്തിച്ചെങ്കിലും ൈശഖ് ശനിയാഴ്ച മരിച്ചു.
നേരത്തെ മോഷണക്കുറ്റമാരോപിച്ച് ശൈഖിനെ അറസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ശൈഖിെൻറ മാതാവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.പി പറഞ്ഞു. പ്രതിഷേധവുമായി ആളുകൾ ബൈഷ്ണബ് നഗർ പൊലീസ് സ്റ്റേഷനിലെത്തി. മൃതദേഹം സംസ്കരിക്കാതെ ദേശീയപാത ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.