ന്യൂഡൽഹി: പെട്രോൽ-ഡീസൽ വില കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരെ കൂടുന്നതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കുറക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകുർ ലോക്സഭയിൽ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്ന കാര്യം ചർച്ചചെയ്യാൻ സർക്കാർ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
2020 മാർച്ചിൽ അസംസ്കൃത എണ്ണ ബാരലിന് 19 ഡോളർ ആയിരുന്നു. അത് നിലവിൽ 65 ഡോളറായി. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതിൽ ഒരു സംസ്ഥാനവും നിർദേശം കൊണ്ടുവന്നിട്ടില്ല. സംസ്ഥാനങ്ങൾക്ക് അങ്ങനെയൊരു താൽപര്യമുണ്ടെങ്കിൽ അത് ചർച്ചചെയ്യുന്നതിൽ കേന്ദ്രത്തിന് ഒരു പ്രശ്നവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.