ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കൊലപാതക കേസിൽ (നിർഭയ കേസ്) വധശി ക്ഷ ഒഴിവാക്കാൻ തിഹാർ ജയിലിൽ കഴിയുന്ന പ്രതി വിനയ്കുമാർ ശർമ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹരജി നൽകി. നേരത്തേ, പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
2012 ഡിസംബർ 16നു രാത്രിയാണു 23 വയസ്സുള്ള പാരാ മെഡിക്കൽ വിദ്യാർഥിനി ഡൽഹി നഗരത്തിലെ ബസിൽ പീഡിപ്പിക്കപ്പെട്ടത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കേ രണ്ടാഴ്ചക്കുശേഷം മരിച്ചു. കേസിലെ ആറു പ്രതികളിൽ, പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ അഞ്ചുപേരെയും വിചാരണക്കോടതി വധശിക്ഷക്കു വിധിച്ചു. ഹൈകോടതിയും സുപ്രീംകോടതിയും ഇതു ശരിവച്ചു.
വധശിക്ഷക്കു വിധിക്കപ്പെട്ടതിൽ റാം സിങ് എന്നയാൾ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. മറ്റു പ്രതികളിൽ മുകേഷ്, പവൻ ഗുപ്ത എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ട മറ്റു പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.